News Roundup 24x7

News Roundup 24x7 Mrs India UAE 2024, Kids & Teens IndiaUAE 2024, Indian Business Icons of UAE

‘ഞാൻ അമ്മയല്ല, ആ ഫീലും അറിയില്ല, പക്ഷേ കൊളുത്തുവലിക്കുന്ന വേദന’; നെടുമങ്ങാട്ടെ ക്രൂരതയിൽ സൂര്യസൂര്യ ജെ മേനോന്റെ വാക്കുകൾ...
01/06/2026

‘ഞാൻ അമ്മയല്ല, ആ ഫീലും അറിയില്ല, പക്ഷേ കൊളുത്തുവലിക്കുന്ന വേദന’; നെടുമങ്ങാട്ടെ ക്രൂരതയിൽ സൂര്യ

സൂര്യ ജെ മേനോന്റെ വാക്കുകൾ
എന്നെ ആദ്യമായിട്ടാണ് ഒരു കുട്ടിയുടെ നിസഹായാവസ്ഥയിലുള്ള കണ്ണുകൾ പിന്തുടരുന്നത്. ആ വാർത്ത കേട്ട ശേഷം എന്തോ പോലെയാണ്. ഞാൻ ഒരു അമ്മയൊന്നും അല്ല. മാതൃത്വത്തിൻറെ ഒരു ഫീലോ കാര്യങ്ങളോ എനിക്ക് അറിയത്തുമില്ല. പക്ഷേ എവിടെ ഒരു കൊളുത്തുവലിക്കുന്നൊരു വേദന. അതിനെക്കാൾ വിഷമം ഈ കുറ്റം ചെയ്ത ആളുകൾ ജയിലിൽ പോകുക, നല്ല ഭക്ഷണം കഴിക്കുക, അവര് ചെയ്യുന്ന ജോലിക്ക് കൂലി കിട്ടുക. അത്യാവശ്യം സമ്പാദ്യമായിട്ട് വെളിയിൽ ഇറങ്ങുന്നു.

വധശിക്ഷ വിധിക്കുകയാണെങ്കിൽ പോലും, ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അതിൻറെ അപ്ഡേറ്റും കാര്യങ്ങളുമൊന്നും അറിഞ്ഞില്ല. അതുപോലെ ഷിംജിത. അവരിപ്പോൾ പുറത്തിറങ്ങി എന്ന് കേൾക്കുന്നു. വീഡിയോകൾ ചെയ്ത് നടക്കുന്നു. ഒരു ഐഡിയ കിട്ടുന്നില്ല. സത്യം പറഞ്ഞാൽ നമുക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. അതാണ് പ്രധാന പ്രശ്നം. ചില സമയത്ത് ചില വാർത്തകൾ കേൾക്കും. കുറ്റം ചെയ്തവരെ പൊതുജനം തല്ലിക്കൊന്നു എന്നൊക്കെ. അതൊക്കെ നമ്മുടെ കേരളത്തിലും വന്നെങ്കിൽ എന്ന് ഇടയ്ക്ക് ഞാൻ ആഗ്രഹിക്കാറുണ്ട്. പൊതുവിൽ വൈലൻസ് ആഗ്രഹിക്കുന്ന ആളൊന്നുമല്ല ഞാൻ. പക്ഷേ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ, പൊതുജനം കയ്യേറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിമിഷമായിരുന്നു ഇന്നലത്തെ ഈ വാർത്ത. ‌

31/05/2026

നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാട്ടുക്കാർ മർദിക്കുന്നു

സ്കൂൾ തുറക്കുമ്പോൾ പെരുമഴ, ജൂൺ ആദ്യ വാരം അതിശക്തമഴ; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് 6 ജില്ലകളിലും നാളെ 9 ജ...
31/05/2026

സ്കൂൾ തുറക്കുമ്പോൾ പെരുമഴ, ജൂൺ ആദ്യ വാരം അതിശക്തമഴ; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്സം

സ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ ആഴ്ച 2 ദിവസങ്ങളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 3, 4 തിയതികളിലാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ അടുത്ത 5 ദിവസവും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും സ്കൂൾ തുറക്കുന്ന ദിവസമായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ജൂൺ 2 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ജൂൺ 3 നാകട്ടെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 4 ന് പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

ഭാര്യ കിടപ്പുരോഗി, ലൈംഗികാസക്തിയും കാമവികാരങ്ങളും ഇല്ലാതാക്കാൻ സ്വന്തം ലിംഗഭാഗം കോടാലി കൊണ്ട് വെട്ടിമാറ്റി നാൽപ്പത്തിരണ്...
31/05/2026

ഭാര്യ കിടപ്പുരോഗി, ലൈംഗികാസക്തിയും കാമവികാരങ്ങളും ഇല്ലാതാക്കാൻ സ്വന്തം ലിംഗഭാഗം കോടാലി കൊണ്ട് വെട്ടിമാറ്റി നാൽപ്പത്തിരണ്ടുകാരൻ

ലൈംഗികാസക്തിയും കാമവികാരങ്ങളും ഇല്ലാതാക്കാൻ സ്വന്തം ലിംഗഭാഗം കോടാലി കൊണ്ട് വെട്ടിമാറ്റി നാൽപ്പത്തിരണ്ടുകാരൻ. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ മഹാരാജ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്.രാംമിലൻ യാദവ് എന്നയാളാണ് കടുംകൈ സ്വീകരിച്ചത്. തന്റെ കൃഷിയിടത്തിനടുത്തുള്ള കിണറ്റിൻകരയിൽ വെച്ചാണ് ഇയാൾ കോടാലി ഉപയോഗിച്ച് ലിംഗത്തിന്റെ ഒരു ഭാഗം വെട്ടിമാറ്റിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാൾ തന്നെ തന്റെ ബന്ധുവിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ഇയാളെ ബന്ധുക്കൾ ആദ്യം മഹാരാജ്പൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, പിന്നീട് പരിക്ക് ഗുരുതരമായതിനാൽ ഛത്തർപൂർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഒരു രാംലീല നാടകസംഘം നടത്തിവരികയായിരുന്ന രാംമിലൻ. കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നു ഇയാളെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമത്തിൽ ഒരു വീഡിയോയിൽ തന്റെ ലൈംഗികാസക്തിയും ആഗ്രഹങ്ങളും അവസാനിപ്പിക്കാൻ വേണ്ടിയാണ് താൻ ഈ കടുംകൈ ചെയ്തതെന്ന് ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ശേഷിക്കുന്ന ജീവിതം പ്രാർത്ഥനകൾക്കും രാജ്യസേവനത്തിനുമായി സമർപ്പിക്കാനാണ് തന്റെ തീരുമാനമെന്നും ഇയാൾ പറയുന്നത്. രാംമിലന്റെ ഭാര്യ ദീർഘനാളായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലാണ്. ഒരു മകനും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം. ഇതിൽ ഒരു മകളുടെ വിവാഹം വരാനിരിക്കുന്ന ജൂൺ 25ന് നിശ്ചയിച്ചിരിക്കുകയാണ്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.

കുരുന്നിൻ്റെ കൊലപാതകത്തിൽ നടുക്കത്തോടെ നാട്ടുകാർ‘അഷ്കറിന് ആരുമായും സഹകരണമില്ല, വീട്ടിൽ നടക്കുന്നത് എന്താണെന്ന് ആർക്കും അ...
31/05/2026

കുരുന്നിൻ്റെ കൊലപാതകത്തിൽ നടുക്കത്തോടെ നാട്ടുകാർ
‘അഷ്കറിന് ആരുമായും സഹകരണമില്ല, വീട്ടിൽ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു’

നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദനമേറ്റ് കൊലപ്പെട്ട സംഭവത്തിൽ നടുക്കത്തോടെ പനവൂർ കരിക്കുഴിയിലെ നാട്ടുകാർ. സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖിലയ്ക്കും പങ്കാളി അഷ്കറിനും നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നില്ലെന്ന് സമീപവാസിക. വീട്ടിൽ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്നും വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും അഷ്കറിന് ഇഷ്ടമില്ലായിരുന്നു.

ക്രൂരമർദനം നേരിട്ട് ഒന്നര വയസ്സുകാരൻ, മരണം
നെടുമങ്ങാട് പനവൂർ കരിക്കുഴിയിലെ വാടക വീട്ടിൽ അമ്മയ്ക്കും അമ്മയുടെ പങ്കാളിക്കുമൊപ്പം താമസിച്ചിരുന്ന ഒന്നര വയസ്സുകാരൻ്റെ മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത്. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി ഛർദിച്ചുവെന്ന് പറഞ്ഞ് കുട്ടിയെ അഷ്കർ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ ആണ് കുട്ടിക്ക് മരണം സംഭവിച്ചത്. തുടർന്ന് നടന്ന പോസ്റ്റ് മോർട്ടത്തിൽ കുട്ടി അതിക്രൂരമായി മർദനം നേരിട്ടുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അമ്മ അഖില, പങ്കാളി അഷ്കർ എന്നിവരെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് ചെയ്തതും.

നിങ്ങളുടെ അഭിപ്രായം എന്താണ് ?ആരായിരിക്കണം അടുത്ത മുഖ്യമന്ത്രി
08/05/2026

നിങ്ങളുടെ അഭിപ്രായം എന്താണ് ?
ആരായിരിക്കണം അടുത്ത മുഖ്യമന്ത്രി

06/05/2026

പരാജയത്തെക്കുറിച്ച് പഠിക്കുമെന്ന് ഒല്ലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാജി കോടങ്കണ്ടത്ത്. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ കെപിസിസി തലത്തിൽ അന്വേഷണം നടത്തും.

‘ഇത് നമ്മുടെ നഷ്ടം’ ; കെ.കെ.ശൈലജയുടെ തോൽവിയിൽ റിമ കല്ലിങ്കൽകെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് റിമ കല്ല...
06/05/2026

‘ഇത് നമ്മുടെ നഷ്ടം’ ; കെ.കെ.ശൈലജയുടെ തോൽവിയിൽ റിമ കല്ലിങ്കൽ

കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ. ‘ഇത് നമ്മുടെ നഷ്ടം’ എന്നു കുറിച്ചുകൊണ്ടായിരുന്നു റിമയുടെ പ്രതികരണം. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയാണ് കെ.കെ.ശൈലജ പരാജയം ഏറ്റുവാങ്ങിയത്.

‘കോൺഗ്രസിന് വോട്ട് ചെയ്തവർ വിഡ്ഢികൾ’നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണം പാർട്ടി പരിശോധിക്കുമെന്ന് സിപിഎമ്മിന്...
05/05/2026

‘കോൺഗ്രസിന് വോട്ട് ചെയ്തവർ വിഡ്ഢികൾ’
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണം പാർട്ടി പരിശോധിക്കുമെന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.എം.മണി. ഘടകക്ഷികളുടെ അഭിപ്രായം തേടി എന്താണു സംഭവിച്ചതെന്നു പരിശോധിക്കും. തോറ്റെന്നത് ശരിയാണ്. ഇല്ലെന്നു പറഞ്ഞിട്ട് കാര്യമില്ല. വ്യക്തമായ തിരിച്ചടിയുണ്ടായി. എന്തുകൊണ്ട് തോറ്റുവെന്നത് കണ്ടെത്തണം. അഖിലേന്ത്യാനേതൃത്വത്തിന്റെ സഹായത്തോടെയും പരിശോധന നടത്തി തിരുത്തൽ നടപടികൾ വരുത്തി ശക്തമായി മുന്നോട്ട് പോകുമെന്നും എം.എം.മണി മാധ്യമങ്ങളോട് പറഞ്ഞു.

14/02/2026

Seven Years On — Leaders Pay Homage to the Pulwama Martyrs

On 14 February 2019, one of the deadliest terror attacks in recent Indian history shook the nation — a su***de bomber targeted a Central Reserve Police Force (CRPF) convoy on the Jammu–Srinagar National Highway at Lethpora in Pulwama district of Jammu and Kashmir. Forty brave CRPF personnel lost their lives that afternoon when a vehicle laden with explosives was rammed into their bus. The Pakistan-based militant group Jaish-e-Mohammed claimed responsibility for the attack.
Seven years later, this tragic event remains etched in the collective memory of the country, and leaders from across the political spectrum have once again paid homage to the martyrs.

National Leaders Remember the Fallen

On the seventh anniversary of the Pulwama attack, Prime Minister Narendra Modi took to social media to express deep respect for the sacrifice of the CRPF personnel killed in 2019. In his message, the Prime Minister said the devotion, resolve and service of the fallen heroes remain “forever etched in our collective consciousness” and that every Indian draws strength from their courage.

Rahul Gandhi, Leader of the Opposition in the Lok Sabha, also paid tribute to the brave soldiers, posting heartfelt condolences and reaffirming that the nation would forever be indebted to their supreme sacrifice in the defence of the country.
Tributes from Across the Political Spectrum

Beyond the top national leadership, other dignitaries joined the remembrance:

Vice President C P Radhakrishnan honoured the 40 CRPF personnel, saying their supreme sacrifice will remain engraved in India’s history and will continue to inspire the nation.

Chief ministers and union ministers, including those from Uttar Pradesh and Delhi, also paid homage via public statements and social media, reflecting a sense of national unity and respect for the security forces.
These tributes underscored a shared sentiment: that the sacrifices of these security personnel continue to motivate the nation’s resolve against terrorism and inspire citizens to work towards a secure and prosperous India.

Remembering the Attack and Its Legacy

The 2019 Pulwama attack was carried out when a vehicle-borne su***de bomber rammed into a convoy of CRPF buses carrying around 2,500 personnel. The blast killed 40 CRPF personnel and injured dozens more, marking one of the deadliest single incidents for Indian security forces in years.

The attack not only triggered national grief but also a wave of public solidarity across India. It also led to heightened tensions between India and Pakistan, especially after India conducted airstrikes against a Jaish e Mohammed training camp in Balakot, Pakistan later that month a significant and controversial response in the complex geopolitical backdrop of the two countries.

An Everlasting Tribute

Each year, on 14 February, India remembers the Pulwama martyrs not just for the tragedy of the attack but for the bravery and selflessness displayed by those who made the ultimate sacrifice. Leaders’ tributes from the president and prime minister to political figures across parties reflect a unified respect that transcends political differences. Their collective homage reiterates the narrative that the courage of these soldiers remains a cornerstone of national pride and remembrance.

Address

Dubai
Dubai

Website

Alerts

Be the first to know and let us send you an email when News Roundup 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share