01/06/2026
‘ഞാൻ അമ്മയല്ല, ആ ഫീലും അറിയില്ല, പക്ഷേ കൊളുത്തുവലിക്കുന്ന വേദന’; നെടുമങ്ങാട്ടെ ക്രൂരതയിൽ സൂര്യ
സൂര്യ ജെ മേനോന്റെ വാക്കുകൾ
എന്നെ ആദ്യമായിട്ടാണ് ഒരു കുട്ടിയുടെ നിസഹായാവസ്ഥയിലുള്ള കണ്ണുകൾ പിന്തുടരുന്നത്. ആ വാർത്ത കേട്ട ശേഷം എന്തോ പോലെയാണ്. ഞാൻ ഒരു അമ്മയൊന്നും അല്ല. മാതൃത്വത്തിൻറെ ഒരു ഫീലോ കാര്യങ്ങളോ എനിക്ക് അറിയത്തുമില്ല. പക്ഷേ എവിടെ ഒരു കൊളുത്തുവലിക്കുന്നൊരു വേദന. അതിനെക്കാൾ വിഷമം ഈ കുറ്റം ചെയ്ത ആളുകൾ ജയിലിൽ പോകുക, നല്ല ഭക്ഷണം കഴിക്കുക, അവര് ചെയ്യുന്ന ജോലിക്ക് കൂലി കിട്ടുക. അത്യാവശ്യം സമ്പാദ്യമായിട്ട് വെളിയിൽ ഇറങ്ങുന്നു.
വധശിക്ഷ വിധിക്കുകയാണെങ്കിൽ പോലും, ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അതിൻറെ അപ്ഡേറ്റും കാര്യങ്ങളുമൊന്നും അറിഞ്ഞില്ല. അതുപോലെ ഷിംജിത. അവരിപ്പോൾ പുറത്തിറങ്ങി എന്ന് കേൾക്കുന്നു. വീഡിയോകൾ ചെയ്ത് നടക്കുന്നു. ഒരു ഐഡിയ കിട്ടുന്നില്ല. സത്യം പറഞ്ഞാൽ നമുക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. അതാണ് പ്രധാന പ്രശ്നം. ചില സമയത്ത് ചില വാർത്തകൾ കേൾക്കും. കുറ്റം ചെയ്തവരെ പൊതുജനം തല്ലിക്കൊന്നു എന്നൊക്കെ. അതൊക്കെ നമ്മുടെ കേരളത്തിലും വന്നെങ്കിൽ എന്ന് ഇടയ്ക്ക് ഞാൻ ആഗ്രഹിക്കാറുണ്ട്. പൊതുവിൽ വൈലൻസ് ആഗ്രഹിക്കുന്ന ആളൊന്നുമല്ല ഞാൻ. പക്ഷേ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ, പൊതുജനം കയ്യേറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിമിഷമായിരുന്നു ഇന്നലത്തെ ഈ വാർത്ത.